

ഉണ്ണികൃഷ്ണൻ പോറ്റി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ‍്യ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ‍്യം അനുവദിച്ചു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലുമാണ് ജാമ‍്യം അനുവദിച്ചിരിക്കുന്നത്.
ഇതോടെ ഉണ്ണികൃഷ്ണൻ പോറ്റി ഉടനെ ജയിലിൽ നിന്നും പുറത്തിറങ്ങും. കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകിയതാണ് തിരിച്ചടിയായത്.
കർശന ഉപാധികളോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ‍്യം നൽകിയിരിക്കുന്നത്. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതോടെയാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ‍്യം നൽകിയത്. നേരത്തെ കേസിലെ മറ്റു പ്രതികളായ മുരാരി ബാബു, സുധീഷ് കുമാർ, എസ്. ശ്രീകുമാർ എന്നിവർക്കും ജാമ‍്യം ലഭിച്ചിരുന്നു.