

ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പുറപ്പെട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉപയോഗിച്ച് ബംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സ്വര്‍ണക്കൊള്ളയ്ക്ക് വഴിവെച്ചതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. പിന്നാലെയാണ് പ്രതിയുമായി എസ്ഐടി ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും.
പ്രതിപട്ടികയിലുള്ള കൂടുതൽ പേരുടെ അറസ്റ്റ് വൈകാതെ ഉണ്ടായേക്കുമെന്നാണ് വിവരം. നിലവിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്‍റെയും അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കേസിൽ 10 പ്രതികളാണുള്ളത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.