ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം മറ്റ് ക്ഷേത്രങ്ങളുടെ നവീകരണത്തിന് ഉപയോഗിച്ചു; നിർ‌ണായക വെളിപ്പെടുത്തലുമായി പങ്കജ് ഭണ്ഡാരി

സ്‌മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയാണ് എസ്ഐടിക്ക് നിർണായക മൊഴി നൽകിയത്
sabarimala gold theft update

ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം മറ്റ് ക്ഷേത്രങ്ങളുടെ നവീകരണത്തിന് ഉപയോഗിച്ചു; നിർ‌ണായക വെളിപ്പെടുത്തലുമായി പങ്കജ് ഭണ്ഡാരി

Updated on

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. സ്‌മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയാണ് എസ്ഐടിക്ക് നിർണായക മൊഴി നൽകിയത്.

ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സ്മാർട് ക്രിയേഷൻസ് സ്വർണം പൂശിയ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ അടക്കം ക്ഷേത്രങ്ങളിലാണ് പരിശോധന നടത്തുക.

സ്വർണം വേർതിരിക്കാൻ ഉപയോഗിച്ച ലായനിയും പരിശോധനക്ക് അയച്ച് ഇക്കാര്യം രേഖപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് നൽകാനാണ് എസ്ഐടിയുടെ നീക്കം. അതേസമയം, സ്വർണം വേർതിരിച്ചത് അശാസ്ത്രീയമായാണെന്ന് എസ്ഐടി കണ്ടെത്തി. സ്വർണം വേർതിരിക്കുന്ന ലായനിയുടെ ഘടകങ്ങൾ അറിയാനാണ് ശാസ്‌ത്രീയ പരിരോധന നടത്തുക.

logo
Metro Vaartha
www.metrovaartha.com