

പി. രാജീവ്
P Rajeev
കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് തിടുക്കത്തിൽ എടുക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി പി. രാജീവ്. ആദ്യം പുനഃപരിശോധനാ ബെഞ്ചിന്‍റ വിധി വരട്ടെ. സര്‍ക്കാര്‍ നിലപാട് അറിയണമോ എന്നത് പുതിയ ബെഞ്ചല്ലേ തീരുമാനിക്കേണ്ടത്. അതിന് ശേഷമല്ലേ നിലപാട് പറയേണ്ടതെന്നും പി. രാജീവ് വ്യക്തമാക്കി.
കോടതി പരിശോധിക്കുന്നത് സര്‍ക്കാരിന്‍റെ നിലപാടല്ല. സുപ്രീം കോടതി നേരത്തെ പ്രസ്താവിച്ച വിധിയാണ്. അതിനാൽ സര്‍ക്കാര്‍ അസാധാരണ തിടുക്കം കാണിക്കേണ്ടതില്ലെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല വിധിയുടെ പുനഃപരിശോധനയില്‍ ഇന്‍സ്റ്റന്‍റ് നിലപാടിന്‍റെ ആളാണ് പ്രതിപക്ഷ നേതാവ്. സതീശന്‍റെ വര്‍ത്തമാനങ്ങള്‍ എല്ലാം ഒരു മോഹകസേര കണ്ടുകൊണ്ടാണെന്നും പി. രാജീവ് വിമര്‍ശിച്ചു.ആഗോള അയ്യപ്പ സംഗമത്തില്‍ സാധാരണ സ്വീകരിക്കേണ്ട സമീപനമല്ല ഓഡിറ്റര്‍ക്കുണ്ടായത്. ഓഡിറ്ററുടെ കണക്കുകളില്‍ അസാധാരണത്വം ഉണ്ടെന്നും പി. രാജീവ് കൂട്ടിച്ചേര്‍ത്തു.