ബജറ്റിന് അകത്തും പുറത്തും വിഴിഞ്ഞം

വിഴിഞ്ഞം - കൊല്ലം - പുനലൂർ വളർച്ചാ ത്രികോണം സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു
state budget 2025-26 Vizhinjam
ബജറ്റിന് അകത്തും പുറത്തും വിഴിഞ്ഞം
Updated on

തിരുവനന്തപുരം: ചരക്കുകയറ്റിയ കപ്പൽ വിഴിഞ്ഞം തീരത്തു നിന്ന് ഒഴുകി നീങ്ങുന്ന ചിത്രമാണു ബജറ്റ് പ്രസംഗത്തിന്‍റെ പുറം ചട്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത ചിത്രകാരനും കലാധ്യാപകനുമായ ഗോഡ്‌ഫ്രൈ ദാസ് വരച്ച ഈ ചിത്രം നൽകുന്ന സൂചന പോലെ വിഴിഞ്ഞത്തെ ഉള്‍പ്പെടുത്തി വമ്പൻ പദ്ധതികളാണു ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചത്.

വിഴിഞ്ഞം - കൊല്ലം - പുനലൂർ വളർച്ചാ ത്രികോണം സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ദേശീയപാത 66, പുതിയ ഗ്രീൻഫീൽഡ് ദേശീയപാത 744, നിലവിലെ കൊല്ലം -കൊട്ടാരക്കര - ചെങ്കോട്ട ദേശീയപാത 744, എം സി റോഡ്, മലയോര - തീരദേശ ഹൈവേകൾ, തിരുവനന്തപുരം - കൊല്ലം റെയ്‌ൽ പാത, കൊല്ലം - ചെങ്കോട്ട റെയ്‌ൽൽപാത എന്നിങ്ങനെയുള്ള പ്രധാന ഗതാഗത ഇടനാഴികൾ ശക്തിപ്പെടാൻ ഈ പദ്ധതി കാരണമാകും. വികസന ത്രികോണ മേഖലകളിലുടനീളം വിവിധോദ്ദേശ്യ പാർക്കുകൾ ഉത്പാദന കേന്ദ്രങ്ങൾ, സംഭരണ സൗകര്യങ്ങൾ, സംസ്കരണ യൂണിറ്റുകൾ, അസംബ്ലിങ് യൂണിറ്റുകൾ, കയറ്റിറക്ക് കേന്ദ്രങ്ങൾ എന്നിവയും സ്ഥാപിക്കും.

ഇടനാഴിക്ക് സമീപത്തെ പ്രദേശങ്ങളെ തെരഞ്ഞെടുത്ത് പൊതു - സ്വകാര്യ-എസ്‍പിവി മാര്‍ഗങ്ങളിലൂടെ വികസിപ്പിക്കും. പദ്ധതി നിർവഹണം ഉറപ്പാക്കാൻ ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ച് ഭൂവികസനവും നിക്ഷേപങ്ങളും ശക്തിപ്പെടുത്തും. നേരിട്ടുളള ഭൂമി വാങ്ങലിന് 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്നും മന്ത്രി. ലോകത്തെ പ്രധാന ട്രാൻസ്ഷിപ്പ്മെന്‍റ് ഹബ് തുറമുഖങ്ങളായ സിംഗപ്പൂർ, റോട്ടർഡാം, ദുബായ് എന്നിവയുടെ മാതൃകയിൽ വിഴിഞ്ഞത്തെ ഒരു ട്രാൻസ്ഷിപ്പ്മെന്‍റ് കേന്ദ്രമാക്കുന്നതിനപ്പുറം, ബ‍ൃഹത്തായ കയറ്റുമതി – ഇറക്കുമതി തുറമുഖമാക്കി മാറ്റുകയെന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിർമാണം മുമ്പ് നിശ്ചയിച്ചതു പോലെ 2028 ഡിസംബറില്‍ പൂർത്തിയാക്കും. കൺസഷണറായ എവിപിപിഎൽ തുറമുഖ നിർമാണം പൂർത്തിയാക്കുന്നതിന് 9500 കോടി നിക്ഷേപിക്കും.വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രവർത്തനം പുരോഗമിക്കുകയും കണ്ടെയ്നർ നീക്കം വർധിക്കുകയും ചെയ്യുന്ന മുറയ്ക്ക് സംസ്ഥാനത്തെ റോഡുകളുടെ ട്രാഫിക് സമ്മർദം ഉയരും. ദേശീയപാതകളോടൊപ്പം സംസ്ഥാന പാതകളുടെയും പ്രവൃത്തികൾ ദ്രുതഗതിയിൽ പൂർത്തിയാക്കും. 63 കിലോമീറ്റർ ദൈർഘ്യമുള്ള ഔട്ടർ റിങ് റോഡ്, വിഴിഞ്ഞം തുറമുഖത്തെ നാവായിക്കുളവുമായി ബന്ധിപ്പിച്ച് നാഷണൽ ഹൈവേ 66ല്‍ ചേരും. ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ഔട്ടർ റിങ് റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള 2.5 കിലോമീറ്റർ മേഖലയിൽ ഒരു ഔട്ടർ റങ് ഏരിയ ഗ്രോത്ത് കോറിഡോർ പദ്ധതി ഒരു മാസ്റ്റർ ഡെവലപ്മെന്‍റ് പ്ലാനായി വിഭാവനം ചെയ്യുന്നു. തുറമുഖ അനുബന്ധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കേണ്ട മുഴുവൻ ചെലവും ഇതുവരെ വഹിച്ചത് സംസ്ഥാനമാണ്. വയബിലിറ്റി ഗ്യാപ് ഫണ്ട് എന്ന നിലയിൽ കേന്ദ്രം ഏറ്റിരുന്ന തുകയും സംസ്ഥാനം നൽകേണ്ട സ്ഥിതിയാണ്. വിഴിഞ്ഞം തുറമുഖം വലിയ വാണിജ്യ വികസന സാധ്യതകൾ തുറന്നിടുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് തിരുവനന്തപരത്ത് വ്യാപാര വാണിജ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഔദ്യോഗിക ബിസിനസ് വികസന കേന്ദ്രം സ്ഥാപിക്കുന്നതിനായി 100 ഏക്കർ ഭൂമി വികസിപ്പിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com