കടമെടുപ്പ് പരിധി: അധിക വായ്പ എടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്ഥാനത്തിനായില്ലെന്ന് സുപ്രീംകോടതി

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാൻ‌ അനുമതി നൽകിക്കൊണ്ട് ഉത്തരവിട്ടിരുന്നു
sc
sc

ന്യൂഡൽഹി: കടമെടുപ്പ് പരിധിയിൽ കേരളത്തിനെതിരെ ഗുരുതര പരാമർശങ്ങളുമായി സു‌പ്രീംകോടതി. കേരളത്തിന് എതിരായ കേന്ദ്രവാദം ശരിയെന്നും അധികമായി സംസ്ഥാനത്തിനു കടമെടുക്കാൻ അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 10722 കോടി രൂപ കടമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്ഥാനത്തിനായില്ലെന്നു സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.

2017-20 വരെ കേരളം അധികമായി കടമെടുത്തെന്ന കേന്ദ്രവാദം ശരിവെച്ച സുപ്രീംകോടതി കേരളത്തിന്‍റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി. 2023--224 സാമ്പത്തിക വർഷത്തിൽ ഇടക്കാല ഐആവശ്യമായി കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം സുപ്രീംരകോടതി തള്ളുകയായിരുന്നു. കോടതി ഇടപെടലിലൂടെ സംസ്ഥാനത്തിന് ആവശ്യത്തിന് പണം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ആവശ്യം തള്ളിയത്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാൻ‌ അനുമതി നൽകിക്കൊണ്ട് ഉത്തരവിട്ടിരുന്നു. ബാക്കി കടമെടുപ്പ് പരിധിയുടെ കാര്യത്തിൽ കേന്ദ്രസർക്കാരുമായി ചർച്ച നടത്താനാണു കോടതി നിർദേശിച്ചത്. 26000 കോടി രൂപ കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com