''മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ല, സഭയുടെ അഭിപ്രായത്തിനു പിന്നിൽ ആരാണെന്ന് തിരിച്ചറിയണം''; സുരേഷ്ഗോപി

തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങളില്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്ന് സുരേഷ് ഗോപിയെ പരിഹസിച്ചിരുന്നു
Suresh Gopi
Suresh Gopifile
Updated on

തൃശൂർ: തൃശൂർ അതിരൂപതയുടെ വിമർശനത്തിന് മറുപടിയുമായി സുരേഷ് ഗോപി. സഭയ്ക്ക് അഭിപ്രായം പറയാം, അതിനുള്ള സ്വാതന്ത്രമുണ്ടെന്നും ഇതിന് പിന്നിൽ ആരാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതിൽ മാറ്റമില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരേയാണ് തൃശൂർ അതിരൂപതയുടെ ഭാഗത്തുനിന്നും വിമർശനം ഉയർന്നത്. തെരഞ്ഞെടുപ്പിൽ‌ ജനങ്ങൾ മണിപ്പൂരിനെ മറക്കില്ലെന്നും മണിപ്പൂർ വിഷയത്തിലെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ള ആർക്കും മനസിലാകുമെന്നും അതിരൂപത വിമർശിച്ചു. അതിരൂപതാ മുഖപത്രത്തിലെ ലോഖനത്തിലാണ് വിമർശനം.

തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങളില്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ് ഗോപിക്ക് പരിഹാസം. മണിപ്പൂരിലും യുപിയിലും നോക്കിയിരിക്കേണ്ടെ അവിടെ കാര്യങ്ങൾ നോക്കാൻ ആണുങ്ങൾ ഉണ്ടെന്ന സുരേഷ്ഗോപിയുടെ പ്രസ്താവനക്കും മുഖപത്രത്തില്‍ വിമർശനമുണ്ട്. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആണത്തമുണ്ടോയെന്നും ചോദ്യം.

മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തമുണ്ടാകുമ്പോൾ ഓടിക്കൊണ്ടിരുന്ന മോദി മണിപ്പൂരുലേക്ക് തിരിഞ്ഞു നോക്കിയില്ല. മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ട് തേടലിനെതിരേ ജനം ജാഗരൂകരാണ്. തെരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും തൃ‌ശൂർ അതിരൂപത മുന്നറിയിപ്പ് നല്‍കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com