
സുരേഷ് ഗോപി
തൃശൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി.എസ്. സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിച്ച സംഭവത്തിൽ നടപടിയുണ്ടാവുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇക്കാര‍്യത്തിൽ തന്‍റെ പരിധിയിൽ നിന്നും എന്താണ് ചെയ്യാൻ സാധിക്കുന്നതെന്ന് നോക്കട്ടെയെന്നും നാട്ടിൽ നടക്കുന്നത് അടിയന്താരാവസ്ഥയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
സുജിത്തിനെ മർദിക്കുന്നതിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ കണ്ടതായും വളരെ മോശപ്പെട്ട പ്രവൃത്തിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ഏപ്രിൽ അഞ്ചിനായിരുന്നു സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിക്കുകയും പരുക്കേൽപ്പിക്കുകയും ചെയ്തത്. ചൊവ്വന്നൂരിൽ വഴിയരികിൽ നിൽകുകയായിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടത് ചോദ‍്യം ചെയ്തതിനായിരുന്നു സുജിത്തിന് മർദനമേറ്റത്.