കൊച്ചി: കലൂർ-കതൃക്കടവിിലെ ബാറിലെ ജീവനക്കാരെ വെടിവച്ച കേസിലെ പ്രതികൾ അറസ്റ്റിലായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ദിൽഷൻ, വിജയ്, ഷമീർ എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം പുലർച്ചെ ബാറിലെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടതിനെത്തുടർന്ന് ജീവനക്കാരുമായി വാക്കുതർക്കമുണ്ടാകുകയും ജീവനക്കാർക്കു നേരെ വെടിയുതിർക്കുകയുമായിരുന്നു. പിന്നീട് സ്ഥലത്തു നിന്ന് രക്ഷപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന കാർ മുടവൂരിൽ ഉപേക്ഷിച്ചു.
മുൻപ് മറ്റു പല കേസുകളിലും പ്രതികളാണ് മൂന്നു പേരും. റിവോൾവർ ഉപയോഗിച്ചാണ് ഇവർ ജീവനക്കാർക്കെതിരേ വെടിയുതിർത്തത്.