

സ്ഫോടനത്തിൽ മരിച്ച 3 പേരെ തിരിച്ചറിഞ്ഞു; മറ്റുള്ളവർക്കായി ഡിഎൻഎ പരിശോധന നടത്തും
തൃശൂർ: തൃശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉഗ്ര സ്ഫോടനത്തിൽ മരിച്ച 3 പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ സ്വദേശി സുദർശൻ (54) , പാലക്കാട് കുമരനല്ലൂർ സ്വദേശി വാസുദേവൻ (54) , തൃശൂർ കുണ്ടന്നൂർ സ്വദേശി സുവിൻ (40) എന്നിവരാണ് മരിച്ചത്.
അതേസമയം, അപകടസ്ഥലത്തെ ചൊവ്വാഴ്ചത്തെ പരിശോധന അവസാനിപ്പിച്ചു. ബുധനാഴ്ച രാവിലെ വീണ്ടും പരിശോധന പുനരാരംഭിക്കും. മരിച്ച മറ്റുള്ളവരെ കണ്ടെത്തുന്നതിനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് കലക്റ്റർ അറിയിച്ചിട്ടുണ്ട്.
സ്‌ഫോടനത്തിൽ പരുക്കേറ്റ 13 പേരുടെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. മുണ്ടത്തിക്കോട് സ്വദേശികളായ ബാബു (57), സുഭദ്ര (68), അനിത (50), അഖിൽ (30), പഴയന്നൂർ സ്വദേശി വിദ്യ കുമാർ (48), രജീഷ് (40), വിഷ്ണു (30), പ്രവീൺ (45) ബാബു (56)- , സതീഷ് വേലൂർ സ്വദേശി സാജൻ (38) , ഹരി (40) -, ഭവാനി (65), സുന്ദരൻ (46) എന്നിവർക്കാണ് അപകടത്തിൽ പരുക്കുപറ്റിയത്.