

കോഴിക്കോട്: ആർഎംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖർ വധക്കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിപിഎം നേതാക്കളായ 2 പ്രതികൾ കീഴടങ്ങി. പത്താം പ്രതി കെ.കെ. കൃഷ്ണനും പന്ത്രണ്ടാം പ്രചി ജ്യോതി ബാബുവുാണ് കീഴടങ്ങിയത്. ഇന്ന് ഉച്ചയോടെ മാറാട് പ്രത്യേക കോടതിയില്‍ എത്തി ഇവർ കീഴടങ്ങുകയായിരുന്നു. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.
ആംബുലന്‍സിലാണ് ജ്യോതി ബാബു കോടതിയിലെത്തിയത്. ഡയാലിസിസ് പേഷ്യന്‍റായതിനാലാണ് ആംബുവൻസിലെത്തിച്ചതെന്ന് ഡോക്‌ടർമാർ കോടതിയെ അറിയിച്ചു. ഈ മാസം 26 ന് കേസിലെ ശിക്ഷയിന്മേലുള്ള വാദത്തിന് പ്രതികളെ കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി കെ.കെ. കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെ വിട്ടിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ ഹൈക്കോടതി, രണ്ടു പ്രതികളെയും വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കുകയും ചെയ്യുകയായിരുന്നു.