കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ദുരൂഹ ഇടപാടിൽ ഇഡി അന്വേഷണം തുടങ്ങി. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ രേഖകളുമായി ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകാൻ സിഎംആർഎലിനു നോട്ടീസ് നൽകി. സിഎംആർഎലിൽ നിന്നും വിശദാംശങ്ങൾ തേടാനാണ് നീക്കം.
പിണറായി വിജയന്‍റെ മകൾ വീണ വിജയനും അവരുടെ സോഫ്റ്റ് വെയർ സ്ഥാപനമായ എക്സാലോജിക്കിനും കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ. ഇതുകൂടാതെ ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നതായും കണ്ടെത്തി. ഇക്കാര്യത്തിൽ കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷണം തുടരുന്നതിനിടെയാണ് ഇഡിയുടെ നീക്കം.