തുവ്വൂർ സുജിത കൊലക്കേസ്: വിഷ്ണുവിനെ യൂത്ത് കോൺഗ്രസിൽ നിന്നു പുറത്താക്കി

കൊലക്കേസിലെ പ്രതിയെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം
കൊല്ലപ്പെട്ട സുജിത, പ്രതി വിഷ്ണു
കൊല്ലപ്പെട്ട സുജിത, പ്രതി വിഷ്ണു

മലപ്പുറം: തുവ്വൂർ സുജിത കൊലക്കെസിൽ മുഖ്യപ്രതി വിഷ്ണുവിനെ യൂത്ത് കോൺഗ്രസിൽ നിന്നു പുറത്താക്കിയതായി ‌മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു. വിഷ്ണുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. കഴിഞ്ഞ മേയ് 24നു തന്നെ ഇയാളെ സംഘടനാ സ്ഥാനങ്ങളിൽ നിന്നു ചെയ്തിരുന്നുവെന്നും കൊലക്കേസിലെ പ്രതിയെ ഒരു കാരണവശാലും സംരക്ഷിക്കിലെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.

കരുവാരക്കുണ്ട് തുവ്വൂരിൽ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്‍റെ ഭാര്യ സുജിതയാണ് മരിച്ചത്. സംഭവത്തിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ വിഷ്ണുവിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളുടെ അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

കുടുംബശ്രീ പ്രവർത്തകയും കൃഷിഭവനിൽ താത്കാലിക ജീവനക്കാരിയുമായിരുന്നു സുജിത. പ്രതി വിഷ്ണു പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനും. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഓഗസ്റ്റ് 11നാണ് സുജിതയെ കാണാതാകുന്നത്. നേരത്തെ ഓഫീസിൽ നിന്നിറങ്ങിയ ശേഷം വിവരമൊന്നും കിട്ടാതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. ഈ വിവരം വിഷ്ണുവും ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയും സുജിതയെ കണ്ടെത്താൻ സഹായം അഭ്യർഥിക്കുകയും ചെയ്തിരുന്നു. സുജിതയുടെ അവസാനത്തെ ഫോൺ കോൾ വിഷ്ണുവിന്‍റെ നമ്പറിലേക്കായിരുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഇയാളിലേക്കു തിരിഞ്ഞത്. തുടർന്നു നടത്തിയ പരിശോധനയിൽ, മാലിന്യ ടാങ്കിനടുത്ത് കുഴിയെടുത്ത് മൃതദേഹം മറവുചെയ്തതായി കണ്ടെത്തുകയായിരുന്നു. കുഴിക്കു മുകളിൽ മെറ്റൽ വിതറി കോഴിക്കൂടും വച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com