

ഉണ്ണികൃഷ്ണൻ പോറ്റി
file image
ബംഗളൂരു: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ക്ഷേത്രത്തില്‍ സ്വീകരണം. ബംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിലാണ് പോറ്റിയെ ആഘോഷപൂർവം സ്വീകരിച്ചത്. നേരത്തെ ഇതേ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. തേങ്ങയുടച്ച് തൊഴുത് പുറത്തെത്തിയപ്പോഴാണ് സുഹൃത്ത് രമേഷ് റാവുവിന്‍റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. സുഹൃത്തുക്കള്‍ ജാമ്യ വ്യവസ്ഥയിൽ ഇളവ് കിട്ടിയതോടെയാണ് പോറ്റി ക്ഷേത്രത്തിലെത്തിയത്. പൂജാകർമ്മങ്ങളിൽ പങ്കെടുക്കാനാണ് 20 ദിവസത്തെ ഇളവ് അനുവദിച്ചത്.ശരണംവിളികളുമായാണ് പോറ്റിയെ മാലയിട്ട് സ്വീകരിച്ചത്.
ജാമ്യ വ്യവസ്ഥയിൽ ഇളവ് കിട്ടിയതോടെയാണ് പോറ്റി ക്ഷേത്രത്തിലെത്തിയത്. പൂജാകർമങ്ങളിൽ പങ്കെടുക്കാനാണ് 20 ദിവസത്തെ ഇളവ് കോടതി അനുവദിച്ചത്.
അതേസമയം അയ്യപ്പക്ഷേത്രത്തിന്‍റെ അറിവോടെയല്ല സ്വീകരണം ഒരുക്കിയതെന്നും സുഹൃത്തുക്കളാണ് സ്വീകരണം നൽകിയതെന്നുമാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം. മേല്‍ശാന്തി പറയുമ്പോഴാണ് കമ്മിറ്റിക്കാര്‍ വിവരം അറിയുന്നതെന്നും ക്ഷേത്രം ഭാരവാഹികൾ പറയുന്നു.