

ഉഷയുടെ ശസ്ത്രക്രിയ ശനിയാഴ്ച
file photo
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഉഷ ജോസഫുകുട്ടിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ചികിത്സിച്ച ഡോക്റ്റർക്കെതിരേ കേസെടുത്തു. ആലപ്പുഴ മെഡിക്കൽ കോളെജിലെ ഗൈനക്കോളജി വിഭാഗം മുൻ മേധാവി ഡോ.ലളിതാംബികയ്ക്കെതിരേയാണ് കേസെടുത്തത്. ജീവന് ഭീഷണിയാകുംവിധം അശ്രദ്ധയോടെ പ്രവർത്തിച്ചുവെന്നതിന്‍റെ പേരിലാണ് കേസെടുത്തിരിക്കുന്നത്.
ബിഎൻഎസ് 125, 125 എ എന്നി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിത്. ശസ്ത്രക്രിയ്ക്ക് നേതൃത്വതം നൽകിയ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ കൂടിയായ ഡോ. ഷാഹിദ, നഴ്സ് പി.എസ്. ധന്യ എന്നിവരെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ സസ്പെന്‍റ് ചെയ്തിരുന്നു.
അതിനിടെ കത്രിക നീക്കുന്നതിനായി ഉഷ ജോസഫുകുട്ടിയെ ശനിയാഴ്ച അമൃത ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും. രാവിലെയായിരിക്കും ശസ്ത്രക്രിയ