മലപ്പുറം: രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനമുയർത്തിയ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുലിനെതിരേ വ്യക്തിഹത്യ നടത്താനുള്ള ബിജെപിയുടെ ആക്ഷേപം സിപിഎമ ഏറ്റെടുത്തതായും രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിൽ ബിജെപിയേക്കാൽ പ്രശ്നം സിപിഎമ്മിനാണെന്നും സതീശൻ പറഞ്ഞു.
പിണറായിക്കും മോദിക്കും ഒരേ സ്വരമാണ്. രാഹുൽ ഒഴിച്ചോടിയെന്നാണ് മോദിയും പിണറായിയും പറയുന്നത്. രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുകോടി പാവപ്പെട്ടവര്‍ക്ക് ഏഴുമാസം പെന്‍ഷന്‍ കൊടുക്കാതെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഞെളിഞ്ഞു നടക്കുന്നത്. അതു പറയാതിരിക്കാന്‍ വേണ്ടിയാണ് വാ തുറന്നാല്‍ പൗരത്വ നിയമം, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് എന്നൊക്കെ മുഖ്യമന്ത്രി പറയുന്നത്.
എതിർക്കുന്ന എല്ലാവരുടേയും സമതല തെറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തനിക്ക് സമതല തെറ്റിയെന്ന് 9 പ്രാവശ്യമാണ് മുഖ്യമന്ത്രി പരഞ്ഞതെന്നും ഇങ്ങനെ പറയുന്നയാളെയാണ് ഡോക്‌ടറെ കാണിക്കേണ്ടതെന്നും സതീശൻ പറഞ്ഞു.