
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ബുധനാഴ്ച രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിനു ശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.
വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് വിഎസിന്‍റെ ജീവൻ നിലനിർത്തിയിരിക്കുന്നത്. തുടർച്ചയായി ഡയാലിസിസ് നടത്താനാണ് മെഡിക്കൽ ബോർഡിന്‍റെ നിർദേശം. ആരോഗ്യ സ്ഥിതി മോശമായതിനാൽ ആരോഗ്യ സ്ഥിതി ബുധനാഴ്ച 2 തവണ ഡയാലിസിസി മാറ്റിവച്ചു. നിലവില്‍ രക്ത സമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുന്നുണ്ട്.
ജൂൺ 23 നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി മുതിർന്ന സിപിഎം നേതാക്കളായ പി.കെ. ഗുരുതരൻ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ എന്നിവർ ആശുപത്രിയിലെത്തി വിഎസിനെ കണ്ടു.