

ദേശീയ മനുഷ‍്യാവകാശ കമ്മിഷൻ
file
പാലക്കാട്: വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശി ക്രൂരമായ ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ മനുഷ‍്യാവകാശ കമ്മിഷൻ പാലക്കാട് കലക്റ്റർക്കും എസ്പിക്കും നേരിട്ട് നോട്ടീസ് അയച്ചു. രേഖകൾ ആവശ‍്യപ്പെട്ടുകൊണ്ടാണ് മനുഷ‍്യവകാശ കമ്മിഷൻ നോട്ടീസ് അയച്ചിരിക്കുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട്, എഫ്ഐആർ, അറസ്റ്റ് മെമ്മോ, മൃതദേഹം വിട്ടു നൽകിയ രേഖ എന്നിവ ഹാജരാക്കണമെന്നും ആക്ഷൻ ടേക്കൻ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും ആറാഴ്ചയ്ക്കകം രേഖകൾ സമർപ്പിക്കാത്ത പക്ഷം കർശന നടപടി സ്വീകരിക്കുമെന്നും കമ്മിഷൻ വ‍്യക്തമാക്കി.
ഡിസംബർ 17 മൂന്നുമണിക്കാണ് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ക്രൂരമായ ആൾക്കൂട്ട മർദനത്തിനിരയായത്. മോഷ്ടാവാണെന്നു സംശയിച്ചായിരുന്നു ആൾക്കൂട്ട മർദനം.