

അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയതായി പരാതി
അടൂർ: പത്തനംതിട്ട അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയതായി പരാതി. ഫ്രീസർ തകരാറിലായതാണ് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ഇതോടെ ഡോക്റ്റർ പോസ്റ്റുമോർട്ടത്തിന് വിസമ്മതിച്ചതായി ബന്ധുക്കൾ പറയുന്നു. അടൂർ കുന്നിട സ്വദേശി പ്രദീപ് കുമാറിന്‍റെ മൃതദേഹമാണ് അഴുകിയത്. മോർച്ചറിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചു.
എന്നാൽ മൃതദേഹം എത്തിയത് മരണപ്പെട്ട് 24 മണിക്കൂറിന് ശേഷമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഫ്രീസറുകൾക്ക് തകരാറില്ല. സംശയമുള്ളതിനാലും പഴയ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത പരിചയമില്ലാത്തതിനാലാണ് ഡോക്റ്റർ പിന്മാറിയത്. വിദഗ്ധരായ മറ്റൊരു സംഘം പോസ്റ്റുമോർട്ടം ചെയ്യണമെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.