ലജിസ്ലേറ്റീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സച്ചിന്‍ അഹിറിന്‍റെ വീട്ടില്‍ മോഷണം

നഷ്ടമായത് 2.65 കോടി രൂപയുടെ വസ്തുക്കള്‍
Theft at the residence of Legislative Council Deputy Chairperson Sachin Ahir.

സച്ചിന്‍ അഹിറിന്റെ വീട്ടില്‍ നിന്ന് മോഷണം

Updated on

മുംബൈ: മഹാരാഷ്ട്ര ലജിസ്ലേറ്റീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സച്ചിന്‍ അഹിറിന്റെ വര്‍ളിയിലെ വസതിയില്‍ നിന്ന് 2.65 കോടി രൂപയുടെ മോഷണം നടത്തിയ കേസില്‍ വീട്ടുജോലിക്കാരന്‍ അറസ്റ്റിലായി. പ്രവീണ്‍ സോളങ്കിയാണ് (45) പിടിയിലായത്. 20 വര്‍ഷത്തിലേറെയായി ഇയാള്‍ ഇവിടെ ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

സ്വര്‍ണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍, വെള്ളി വസ്തുക്കള്‍, പണം എന്നിവയാണ് മോഷ്ടിച്ചത്. മറ്റ് മൂന്ന് വീട്ടുജോലിക്കാര്‍ ഒളിവിലാണ്. അവരെ കണ്ടെത്താന്‍ മുംബൈ ക്രൈംബ്രാഞ്ച് തെരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി വിലപിടിപ്പുള്ള വസ്തുക്കള്‍ വീട്ടില്‍നിന്ന് അപ്രത്യക്ഷമാകുകയാണെന്ന് ആരോപിച്ച് അഹിറിന്റെ മകന്‍ കൃഷ്ണ അഹിര്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തുടര്‍ന്നുള്ള പരിശോധനയിലാണ് ഇവ നഷ്ടമായതായി കണ്ടെത്തിയത്. തുടര്‍ന്ന് പ്രവീണിനെ ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com