മുംബൈ: മഹാരാഷ്ട്ര സഹകരണബേങ്ക് തട്ടിപ്പ് കേസിൽ അജിത് പവാറിന് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണ സംഘം. കേസില്‍ തുടന്വേഷണം അവസാനിപ്പിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ അജിത് പവാറിനെതിരായ ക്രിമിനല്‍ കുറ്റം നിലനില്‍ക്കില്ലെന്നാണ് കണ്ടെത്തല്‍.
25000 കോടി രൂപയുടെ സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ ബേങ്കുകള്‍ക്ക് നഷ്ടം നേരിട്ടിട്ടില്ലെന്നും വായ്പയായി നല്‍കിയതില്‍ 1343 കോടി തിരിച്ചു പിടിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍, രോഹിത് പവാര്‍ എന്നിവര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റം നിലനില്‍ക്കില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനുവരിയില്‍ കേസില്‍ അന്വേഷണം അവസാനിപ്പിച്ച് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.