മുംബൈ: അനന്യ ശ്രീനിവാസന്‍റെ അരങ്ങേറ്റം മെയ് ഒന്നിന് ,മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡിലെ, സ്റ്റുഡിയോ തീയറ്ററിൽ നടക്കുകയുണ്ടായി. മുംബൈയിലെ, നൂപുർ സ്കൂൾ ഓഫ് ഡാൻസ്, എന്ന നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയും, ഡിറക്ടറുമായ നിഷ ഗിൽബർട്ടിന്‍റെ ശിഷ്യയാണ് അനന്യ. ഹൈദ്രാബാദിൽ നിന്നുമെത്തിച്ചേർന്ന, എജുക്കേഷനിസ്റ്റും, ജൻഡർ സെൻസിറ്റിവിറ്റി ആക്ടിവിസ്റ്റും,സാമൂഹിക പ്രവർത്തകയും, പരിസ്ഥിതി സംരക്ഷകയുമായ അന്നപൂർണ്ണി ടി എസും,
മുംബൈയിലെ കർണ്ണാട്ടിക് സംഗീതമേഖലയിൽ പ്രശസ്തനായ സംഗീതജ്ഞനും നാടക പ്രവർത്തകനും കവിയും സാം സ്കാരിക പ്രവർത്തകനുമായ പി എസ് കൃഷ്ണമൂർത്തി യുമായിരുന്നു വിശിഷ്ടാഥിതികൾ. ഓരോ നർത്തകിയുടെയും ജീവിതത്തിൽ കലയുടെ ഇടപെടലിന്‍റെ അനിവാര്യതയെ സ്പഷ്ടമാക്കികൊണ്ടാണ് ഇരുവരും സംസാരിച്ചത്.
കോർപ്പറേറ്റ് എംപ്ലോയീസ് ആയ ഉഷ ശ്രീനിവാസന്റെയും, പി ആർ ശ്രീനിവാസന്‍റേയും മകളാണ് അനന്യ.13 വയസ്സുകാരിയായ അനന്യ 5 വയസുമുതലാണ് നിഷയുടെ ശിക്ഷണത്തിൽ ഭരതനാട്യം അഭ്യസിച്ചു വരുന്നത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള മാർഗ്ഗത്തിൽ നാട്ടുകുറുഞ്ചി വർണ്ണവും, അയ്യപ്പനെയും വിഠല ലരെയും പ്രകീർത്തിച്ചുകൊണ്ടുള്ള കീർത്തനവും, പ്രേക്ഷകരുടെ പ്രത്യേകശ്രദ്ധനേടി.