

യുവാവിനെ അരുവിയിൽ തള്ളിയിട്ട് കൊന്നു; ഭാര്യയും കാമുകനും അറസ്റ്റിൽ
file image
മുംബൈ: ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ അരുവിയിലേക്ക് തള്ളിയിട്ട് കൊന്നു. താനെയിലാണ് സംഭവം. സംശയം തോന്നാതിരിക്കാന്‍ ഭര്‍ത്താവിനെ കാണാതായതായി പരാതി നല്‍കിയിരുന്നു. പൊലീസിന് തോന്നിയ സംശയം ഇരുവരെയും കുടുക്കുകയായിരുന്നു കാളിദാസ് മദ്യപിക്കുന്നത് ഭാര്യയായ പൂനം ചോദ്യം ചെയ്തിരുന്നതിനെ തുടര്‍ന്ന് വീട്ടില്‍ വഴക്ക് പതിവായിരുന്നു.ഈ വിഷയം സുഹൃത്തായ സുരേഷ് ഹരിപ്രസാദ് യാദവിനോട് (24) പങ്കുവച്ചു.
പിന്നീട് ഹരി പ്രസാദുമായി പ്രണയത്തിലായ പൂനം ഭര്‍ത്താവിനെ കൊല ചെയ്യാന്‍ തീരുമാനിച്ചു.സംഭവ ദിവസം യാദവും പൂനവും ചേര്‍ന്ന് കാളിദാസിനെ മദ്യപിപ്പിച്ച് അബോധാവസ്ഥയിലാക്കി.
ശേഷം റിക്ഷയില്‍ കൊണ്ടുപോയി താനെയിലെ ബാല്‍ക്കും അരുവയിലേക്ക് തള്ളിയിട്ടു. ചോദ്യം ചെയ്യലില്‍, നടന്ന കാര്യങ്ങള്‍ എല്ലാം വിശദമായി പോലീസിനോട് പൂനം വെളിപ്പെടുത്തി. ഈ കുറ്റസമ്മതത്തെത്തുടര്‍ന്ന്, പൂനത്തെയും യാദവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.