കനത്ത ചൂടിൽ ആദ്യഘട്ട വോട്ടെടുപ്പിന് ഒരുങ്ങി മഹാരാഷ്ട്ര

നാഗ്പൂർ ശിവസേന സ്ഥാനാർത്ഥി രാജു പർവെയെ പിന്തുണച്ച് മുഖ്യമന്ത്രി ഷിൻഡെ ബൈക്കിൽ സഞ്ചരിക്കുന്നതും കണ്ടു
കനത്ത ചൂടിൽ ആദ്യഘട്ട വോട്ടെടുപ്പിന് ഒരുങ്ങി മഹാരാഷ്ട്ര
Updated on

മുംബൈ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനൊരുങ്ങി മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ രാംടെക്, നാഗ്പൂർ, ഭണ്ഡാര-ഗോണ്ടിയ, ഗഡ്ചിരോളി- ചിമൂർ, ചന്ദ്രപൂർ എന്നീ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ്.

വിദർഭ മേഖലയിൽ 42 ഡിഗ്രി സെൽഷ്യസ് ചൂടിലും മഹായുതി, എംവിഎ നേതാക്കൾ തങ്ങളുടെ സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുന്നത് കണ്ടു. നാഗ്പൂർ ശിവസേന സ്ഥാനാർത്ഥി രാജു പർവെയെ പിന്തുണച്ച് മുഖ്യമന്ത്രി ഷിൻഡെ ബൈക്കിൽ സഞ്ചരിക്കുന്നതും കണ്ടു.

മഹാരാഷ്ട്രയിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം ഉണ്ടാകുമെന്നാണ് സൂചന. എംവിഎയുടെ മൂന്ന് സഖ്യകക്ഷികളും വിദർഭയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത് കാണാനിടയായി.

യുബിടി ശിവസേന രാംടെക് ലോക്‌സഭാ സീറ്റ് ഇത്തവണ കോൺഗ്രസിന് വിട്ടുനൽകിയിരുന്നു. ആദ്യം കോൺഗ്രസ് രശ്മി ബാർവെയ്ക്ക് ടിക്കറ്റ് നൽകിയിരുന്നുവെങ്കിലും ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ ഫോം നിരസിച്ചതിനാൽ ശ്യാംകുമാർ ബാർവെയ്ക്ക് ടിക്കറ്റ് നൽകി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചന്ദ്രപൂർ, ഗഡ്ചിറോളി-ചിമൂർ എന്നിവിടങ്ങളിൽ റാലികൾ നടത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണച്ച് റാലി നടത്തിയിരുന്നു.

ജനങ്ങളുടെ മനസ്സിൽ മോദിക്കെതിരെ രോഷമുണ്ടെന്ന് കോൺഗ്രസ് നേതാവ് നാനാ പടോലെ പറഞ്ഞു, അതിനാൽ എംവിഎ മഹാരാഷ്ട്രയിൽ ആദ്യ ഘട്ടത്തിൽ അഞ്ച് ലോക്‌സഭാ സീറ്റുകൾ നേടും, തൊഴിലില്ലായ്മയെയും പണപ്പെരുപ്പത്തെയും കുറിച്ചൊന്നും പ്രധാനമന്ത്രിക്ക് പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും അമിതമായി പണം ചെലവഴിച്ചതിനും മഹായുതി നേതാക്കൾക്കെതിരെ കോൺഗ്രസ് പരാതിയും രജിസ്റ്റർ ചെയ്തു.

logo
Metro Vaartha
www.metrovaartha.com