യാത്രക്കാർ ശ്രദ്ധിക്കുക: മുംബൈ എയർപോർട്ടിലെ വിമാന സർവീസുകൾ പുനഃക്രമീകരിക്കുന്നു

ഒക്റ്റോബർ മുതലുള്ള പുനഃക്രമീകരണങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാർ തങ്ങളുടെ യാത്രയ്ക്ക് മുൻപ് ടെർമിനലുകൾ കൃത്യമായി പരിശോധിക്കണം
മുംബൈ എയർപോർട്ടിലെ വിമാന സർവീസുകൾ പുനഃക്രമീകരിക്കുന്നു

മുംബൈ വിമാനത്താവളം.

File

Updated on

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (CSMIA) ടെർമിനൽ 1-ന്‍റെ പുനർവികസന പ്രവർത്തനങ്ങളുടെ ഭാഗമായി വിമാന സർവീസുകളിൽ ഘട്ടം ഘട്ടമായി മാറ്റങ്ങൾ വരുത്താൻ മുംബൈ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (MIAL) തീരുമാനിച്ചു. 2026 ഒക്റ്റോബർ മുതലുള്ള പുനഃക്രമീകരണങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാർ തങ്ങളുടെ യാത്രയ്ക്ക് മുൻപ് ടെർമിനലുകൾ കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

പ്രധാന മാറ്റങ്ങളും സമയക്രമവും:

  • 2026 ഒക്റ്റോബർ 1 മുതൽ: മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകളുടെ ഏകദേശം മൂന്നിലൊന്ന് (1/3) ഭാഗം പുതിയതായി പ്രവർത്തനം ആരംഭിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (NMIA) മാറ്റും.

  • 2026 ഒക്റ്റോബർ 25 മുതൽ: ടെർമിനൽ 1-ൽ (T1) നിന്ന് നിലവിൽ സർവീസ് നടത്തുന്ന ആഭ്യന്തര വിമാനങ്ങളുടെ മൂന്നിലൊന്ന് ഭാഗം ടെർമിനൽ 2-ലേക്ക് (T2) മാറ്റും.

  • 2027 ജനുവരി 15 മുതൽ: ടെർമിനൽ 1-ബി യുടെ വടക്കൻ ഭാഗം പൊളിച്ചുമാറ്റിക്കൊണ്ടുള്ള പുനർവികസനത്തിന്‍റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

എൺപത് വർഷത്തോളം പഴക്കമുള്ളതാണ് മുംബൈയിലെ ടെർമിനൽ 1. നിലവിൽ രണ്ട് ടെർമിനലുകളിലുമായി പ്രതിദിനം 950-ലധികം വിമാന സർവീസുകളാണ് നടക്കുന്നത്. ടെർമിനൽ 1-ന് പ്രതിവർഷം 1.5 കോടി യാത്രക്കാരെയും ടെർമിനൽ 2-ന് 4 കോടി യാത്രക്കാരെയുമാണ് കൈകാര്യം ചെയ്യാൻ ശേഷിയുള്ളത്.

യാത്രാ തടസങ്ങൾ ഒഴിവാക്കുന്നതിനായി വിമാനക്കമ്പനികൾ സർവീസുകൾ മാറ്റുന്നതിനനുസരിച്ച് തങ്ങളുടെ ടിക്കറ്റിലെ പുറപ്പെടൽ സ്ഥലം, ടെർമിനൽ എന്നിവ ഉറപ്പുവരുത്താൻ യാത്രക്കാർ ശ്രദ്ധിക്കേണ്ടതാണ്.

logo
Metro Vaartha
www.metrovaartha.com