മുംബൈ: പ്രധാനമന്ത്രി മോദിയെയും അമിത് ഷായെയും കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ. ഗുജറാത്തിലെ രണ്ട് നേതാക്കൾ ശിവാജി മഹാരാജിന്‍റെ മഹാരാഷ്ട്ര കൊള്ളയടിക്കുന്നു. അതിനാൽ ജൂൺ നാലിന് ശേഷം ജനങ്ങൾ ബിജെപിയെ ചവറ്റുകൊട്ടയിലേക്ക് എറിയുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി ശോഭാ ബച്ചാവിനെ പിന്തുണച്ച് ധൂലെയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സ്ഥാനാർത്ഥി ശുഭാഷ് ഭാംരെയെ വിമർശിച്ചുകൊണ്ട് ഉദ്ധവ് പറഞ്ഞു, "എതിർപക്ഷ സ്ഥാനാർത്ഥി ഒരു രാജ്യദ്രോഹിയാണ്, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇയാൾ എന്‍റെ കൂടെയായിരുന്നു. ധൂലെയിലെ ഓരോ നിവാസിയും കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം മണ്ഡലത്തിൽ ചെയ്തത് കണ്ടിട്ടില്ല, കോൺഗ്രസ് സ്ഥാനാർത്ഥി ഡോ. ശോഭ ബച്ചാവിന് വോട്ട് ചെയ്യാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര നിങ്ങൾക്ക് 40-ലധികം സീറ്റുകൾ നൽകിയിട്ടുണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് നിങ്ങൾ ഡൽഹിയിൽ സർക്കാർ രൂപീകരിച്ചതെന്നും എന്നാൽ ഇത്തവണ ഡൽഹിയിൽ എത്താൻ മഹാരാഷ്ട്ര നിങ്ങളെ സഹായിക്കില്ലെന്നും' മോദിയെ ലക്ഷ്യമിട്ട് ഉദ്ധവ് പറഞ്ഞു. "ജൂൺ 4 ന് ജനങ്ങൾ ബിജെപിക്ക് ചവറ്റുകൊട്ട കാണിച്ചു കാണിക്കും. ബിജെപി എന്നെ മാത്രമല്ല കർഷകരെയും കബളിപ്പിച്ചു. ജൂൺ അഞ്ചിന് ഡൽഹിയിൽ ഞങ്ങളുടെ സർക്കാർ രൂപീകരിക്കും."