ന്യൂഡൽഹി: 2000 രൂപ നോട്ടുകളിൽ 97.26 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 9,760 കോടിയോളം രൂപ മൂല്യമുള്ള 2,000 രൂപ നോട്ടുകളാണ് തിരികെ ലഭിക്കാനുള്ളതെന്നാണ് കണക്കുകൾ.
മെയ് 19 നാണ് 2,000 രൂപ നോട്ടുകൾ വിനിയത്തിൽ നിന്നും പിൻവലിക്കാൻ ആർബിഐ തീരുമാനിച്ചത്. ആകെ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2,000 രൂപ നോട്ടുകളാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നത്. പിൻവലിച്ചതിന് ശേഷം 2023 നവംബർ 30 ആയപ്പോഴേക്കും 97.26 ശതമാനാവും തിരിച്ചെത്തി.