
ജെയിംസ് വാട് സൺ
social media
താനെ: അമെരിക്കൻ ആർമി മേജറും ട്രെയിനറുമായ ജെയിംസ് വാട്സൺ എന്ന സിഐഎ ചാരൻ മഹാരാഷ്ട്രയിലെ താനെയിൽ അറസ്റ്റിലായി. താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിൽ ബിസിനസ് വിസയിൽ കഴിയുകയായിരുന്നു ഇയാൾ. മോദിയെ വധിക്കാൻ ലക്ഷ്യമിട്ട് 24 യുഎസ് കമാൻഡോകൾ ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നാണ് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നു കിട്ടിയ വിവരം. ഇയാളും ബംഗ്ലാദേശിൽ വച്ച് മോദിയെ വധിക്കാനെത്തി കൊല്ലപ്പെട്ട യുഎസ് കമാൻഡോയും ഒരുമിച്ചു ജോലി ചെയ്തവരായിരുന്നു എന്നും ഇയാൾ വെളിപ്പെടുത്തി. മണിപ്പൂരിലെ കലാപത്തിന് ആയുധം നൽകി ഇന്ത്യയിൽ ലഹള സൃഷ്ടിക്കാൻ പ്രോത്സാഹിപ്പിച്ച ഡാനിയേൽ സ്റ്റീഫൻ കോർട്ട്നി കഴിഞ്ഞാൽ പിടിക്കപ്പെടുന്ന രണ്ടാമത്തെ സിഐഎ ചാരനാണ് മേജർ ജെയിംസ് വാട്സൺ.
മിഷനറിമാരുടെയും പാസ്റ്റർമാരുടെയും വേഷത്തിൽ യുഎസ് സൈനിക ഇന്‍റലിജൻസും സിഐഎയും പലപ്പോഴും ഇന്ത്യയിലെത്തുന്നത് പരസ്യമായ വസ്തുതയാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിനിടയ്ക്കും ഇത്തരം സിഐഎ ചാരന്മാരെ പിടി കൂടിയിരുന്നു. ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യം വച്ച് സിഐഎ അതിന്‍റെ സ്ലീപ്പർ സെല്ലുകൾ സജീവമാക്കാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമാണ് ഈ 24 സിഐഎ ചാരന്മാർ ഇന്ത്യയിലെത്തിയത്.
ഡാനിയേൽ സ്റ്റീഫൻ കോർണി
58കാരനായ ഇയാളെ ഒക്റ്റോബർ മൂന്നിനാണ് താനെ ജില്ലയിലെ ഭിവണ്ടിയിൽ പ്രാദേശിക ഹിന്ദുക്കളെ ക്രിസ്തുമതത്തിലേയ്ക്കു പരിവർത്തനം ചെയ്യാൻ ശ്രമിച്ചു എന്ന് ആരോപിച്ച് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം രണ്ടു കൂട്ടാളികളായ ഗണപതി സർപെ(42) മനോജ് ഗോവിന്ദ് കോൽഹ(35) എന്നിവരെയും അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയുടെ 299, 302 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
അറസ്റ്റിനു ശേഷം നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാൾ കെന്‍റക്കിയിലെ ഫോർട്ട് കാംബെൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 44ാം എയർ ഡിഫൻസ് ആർട്ടിലറി(ADA)യുടെ രണ്ടാം ബറ്റാലിയന്‍റെ എക്സിക്യൂട്ടീവ് ഓഫീസറായി സേവനം അനുഷ്ഠിക്കുന്നു എന്ന് തെളിഞ്ഞത്. 44ാം എയർ ഡിഫൻസ് ആർട്ടിലറി(ADA) ഒരു സജീവ പ്രവർത്തന യൂണിറ്റാണ്. വരാനിരിക്കുന്ന ഒരു സൈനിക വിന്യാസത്തിനായി തയാറെടുക്കുന്ന സജീവ യൂണിറ്റാണ് അതെന്ന് പിടിക്കപ്പെട്ട ജയിംസ് വാട്സൺ എഴുതിയ "ഓണിംഗ് ദി സ്കൈസ്, വിന്നിംഗ് ദി ഫൈറ്റ്" എന്ന ലേഖനം തന്നെ സാക്ഷ്യപ്പെടുത്തുന്നു.