ആന്ധ്രാപ്രദേശ് ട്രെയിൻ അപകടം: മരണം 14 ആയി ഉയർന്നു, 50 ഓളം പേർക്ക് പരിക്ക്

മരണമടഞ്ഞവരിലെ ഇതര സംസ്ഥാനക്കാരുടെ ആശ്രിതർക്ക് ആന്ധ്ര സർക്കാർ 2 ലക്ഷം രൂപ നൽകും.
Andhra Pradesh train accident: Death toll rises to 14 and 50 injured
Andhra Pradesh train accident: Death toll rises to 14 and 50 injured
Updated on

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിജയനഗരത്തിനു സമീപം കണ്ടകപ്പള്ളിയിൽ ട്രെയ്‌നുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 14 ആയി. 50 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ വിശാഖപട്ടണത്തെയും വിജയനഗരത്തിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി റെയ്‌ൽ അധികൃതർ.

തിങ്കളാഴ്ച വൈകിട്ട് ഏഴിനായിരുന്നു ഹൗറ- ചെന്നൈ പാതയെ നടുക്കി വീണ്ടും അപകടം. റായഗഡ പാസഞ്ചർ ട്രെയ്‌ൻ, വിശാഖപട്ടണം പാലസ പാസഞ്ചർ ട്രെയ്നിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇതേത്തുടർന്നു 3 കോച്ചുകൾ പാളം തെറ്റി. 5 കോച്ചുകളും എൻജിനും തകരാറുണ്ട്. പാളത്തിലെ തകരാർ പരിഹരിച്ച് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗതാഗതം പുനഃസ്ഥാപിച്ചു. ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് ഉൾപ്പെടെ ഈ വഴിക്കുള്ള നിരവധി ട്രെയ്‌നുകൾ വൈകി. മരിച്ച ആന്ധ്ര സ്വദേശികളുടെ ആശ്രിതർക്ക് 10 ലക്ഷവും പരുക്കേറ്റവർക്ക് 2 ലക്ഷവും രൂപവീതം നൽകുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി അറിയിച്ചു.

മരണമടഞ്ഞവരിലെ ഇതര സംസ്ഥാനക്കാരുടെ ആശ്രിതർക്ക് ആന്ധ്ര സർക്കാർ 2 ലക്ഷം രൂപ നൽകും. പരുക്കേറ്റവർക്ക് 50,000 രൂപ അനുവദിച്ചു.

കഴിഞ്ഞ ജൂണിൽ ഒഡീശയിലെ ബാലസോറിൽ 3 ട്രെയ്‌നുകൾ കൂട്ടിയിടിച്ച് 290ലേറെ പേർ മരണമടഞ്ഞ ദുരന്തത്തിന്‍റെ നടുക്കം മാറും മുൻപാണ് കിഴക്കൻ തീരത്ത് വീണ്ടും അപകടം. റായഗഡ പാസഞ്ചറിന്‍റെ അസിസ്റ്റന്‍റ് ഡ്രൈവർക്കു സംഭവിച്ച പിഴവാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. റായഗഡ പാസഞ്ചർ ട്രെയ്ൻ 2 സിഗ്നലുകൾ മറികടന്നതായാണു പ്രാഥമിക സൂചന. റെയ്‌ൽവേ ചട്ടങ്ങൾ പ്രകാരം ഓട്ടൊസിഗ്നലുകളിൽ 2 മിനിറ്റ് നിർത്തിയശേഷം 10 കിലോമീറ്റർ വേഗത്തിൽ മാത്രമേ മുന്നോട്ടെടുക്കാവൂ. ഇതു ലംഘിക്കപ്പെട്ടെന്നു റിപ്പോർട്ടിൽ പറയുന്നു. റായഗഡ പാസഞ്ചർ ട്രെയ്‌നിലെ ലോക്കോപൈലറ്റും അസിസ്റ്റന്‍റ് ഡ്രൈവറും അപകടത്തിൽ മരണമടഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com