ശ്രീനഗർ: അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകളിൽ അഭിഷേകത്തിന് പാക് അധീന കശ്മീരിലെ ശാരദാപീഠ് കുണ്ഡിൽ നിന്നുള്ള ജലവും. പാക് അധീന കശ്മീർ സ്വദേശി തൻവീർ അഹമ്മദും സുഹൃത്തുക്കളും ശേഖരിച്ച ജലമാണ് ബ്രിട്ടൻ വഴി ഇന്ത്യയിലെത്തിച്ചത്.
ശാരദാകുണ്ഡിൽ നിന്നുള്ള ജലം ശേഖരിച്ചശേഷം തൻവീർ ഇത് ഇസ്ലാമാബാദിലെത്തിച്ച് യുകെയിലുള്ള മകൾ മഗ്രിബിക്ക് അയയ്ക്കുകയായിരുന്നു. അവർ ഇത് ഇന്ത്യയിലെത്തിച്ചെന്ന് സേവ് ശാരദ കമ്മിറ്റി കശ്മീർ സ്ഥാപകൻ രവീന്ദർ പണ്ഡിറ്റ്.
ബാലാക്കോട്ട് വ്യോമാക്രമണത്തിനുശേഷം ഇന്ത്യ- പാക് തപാൽ ബന്ധം വിച്ഛേദിച്ചതിനാലാണ് യുകെ വഴി തീർഥം അയയ്ക്കേണ്ടി വന്നതെന്നും അദ്ദേഹം. നേരത്തേ, ഇവിടെ നിന്നു മണ്ണും ശിലയും അയച്ചിരുന്നെന്നും പണ്ഡിറ്റ് അറിയിച്ചു.