മുംബൈ: ക്രിക്കറ്റ് കളിക്കിടെ ജനനേന്ദ്രിയത്തില്‍ പന്ത് കൊണ്ട് മഹാരാഷ്ട്രയില്‍ 11കാരന് ദാരുണാന്ത്യം. പുനെയിലാണ് സംഭവം. ശംഭു കാളിദാസ് ആണ് മരിച്ചത്.
വേനലവധിയായതിനാൽ കൂട്ടുകാരുമൊന്നിച്ച് സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ശംഭു എറിഞ്ഞ പന്ത് ബാറ്റർ അടിക്കുകയും തുടർന്ന് പന്ത് അപ്രതീക്ഷിതമായി ശംഭുവിന്റെ സ്വകാര്യഭാഗത്ത് പന്ത് തട്ടുകയുമായിരുന്നു. പെട്ടെന്ന് വന്ന പന്ത് ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും സ്വകാര്യഭാഗത്ത് കൊള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന് വേദന കൊണ്ട് പുളഞ്ഞ ശംഭു അബോധാവസ്ഥയിലാവുകയായിരുന്നു.
കളി കാണാന്‍ എത്തിയവരും കൂട്ടുകാരും ചേര്‍ന്ന് ഉടന്‍ ശംഭുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.