
15 കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി; പ്രായപൂര്‍ത്തിയാകാത്തവർ ഉൾപ്പടെ 5 പേർ അറസ്റ്റിൽ
ബംഗളൂരു: കര്‍ണാടക ബെളഗാവിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആവർത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യം പകർത്തിയ 5 പേർ അറസ്റ്റിൽ. അറസ്റ്റിലായവരില്‍ രണ്ടുപേർ പ്രായപൂര്‍ത്തിയാകാത്തവരാണ്. 2024 ഡിസംബർ മുതൽ 2025 ജനുവരി വരെ നടന്ന കുറ്റകൃത്യം അടുത്തിടെയാണ് പുറത്തുവന്നത്.
ഡിസംബർ മാസത്തിൽ 15 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി 6 പേർ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവരിലൊരാൾ പെൺകുട്ടിയെ പീഡനദൃശ്യങ്ങൾ പകർത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജനുവരിയിൽ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധിക്കുകയും സംസാരിക്കുകയും ചെയ്തതോടെയാണ് സംഭവങ്ങൾ പുറത്തുവരുന്നത്. പിന്നാലെ പെൺകുട്ടി മാതാപിതാക്കളുടെ പരാതിയിൽ രണ്ട് ദിവസം മുമ്പ് കേസെടുത്ത പൊലീസ് 5 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തായും ആറാമത്തെ ആളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം പുരോഗമിക്കകയാണെന്നും കമ്മീഷണർ ബോറസെ ഭൂഷൺ ഗുൽബറാവു പറഞ്ഞു. ബെലഗാവി നഗരത്തിൽ ഒരു മാസത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.