

ഹിമന്ത ബിശ്വ ശർമ
ഗോഹട്ടി: ഇത്തവണ ഭരണം നിലനിർത്തിയതോടെ അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ബിജെപി സർക്കാർ. മേയ് 26ന് ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ‍്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ഏകീകൃത സിവിൽ കോഡിന്‍റെ കരട് രേഖയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായും മുഖ‍്യമന്ത്രി വ‍്യക്തമാക്കി. ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ഏകീകൃത സിവിൽ കോഡിന് സമാനമാകും ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. .
ഗോത്ര വിഭാഗങ്ങളെയും അസമിന്‍റെ ആചാരാനുഷ്ഠാനങ്ങളെയും പാരമ്പര‍്യത്തെയും ഇതിൽ നിന്നും ഒഴിവാക്കുമെന്ന് മുഖ‍്യമന്ത്രി പറഞ്ഞു.