
ന്യൂഡൽഹി: ഇന്ത്യയിലും വിദേശത്തും സജീവമായ ഭീകര സംഘടന ബിഷ്ണോയി സംഘത്തെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചു. സംഘം തലവൻ ലോറൻസ് ബിഷ്‌ണോയിയും അയാളുടെ കുറ്റവാളികളും കൊലപാതകം, കൊള്ളയടിക്കൽ, മയക്കുമരുന്ന് കടത്ത് എന്നിവയുൾപ്പെടെയുള്ളവയിൽ സജീവമാണ്.
ബിഷ്‌ണോയി സംഘത്തിലെ പണം മുതൽ വാഹനങ്ങൾ, സ്വത്ത് വരെയുള്ള ഏതൊരു സ്വത്തും മരവിപ്പിക്കാനോ പിടിച്ചെടുക്കാനോ അധികാരികൾക്ക് ഈ പ്രഖ്യാപനത്തിലൂടെ കഴിയും. മാത്രമല്ല തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതുൾപ്പടെ വിവിധ കുറ്റകൃത്യങ്ങൾക്ക് സംഘാംഗങ്ങളെ വിചാരണ ചെയ്യാൻ കനേഡിയൻ നിയമപാലകർക്ക് കൂടുതൽ അധികാരം ലഭിക്കും.