

സമരത്തിൽ നിന്നും
ന‍്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ‍്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി ജന്തർ മന്ദിറിൽ നടത്തുന്ന കുത്തിയിരുപ്പ് സമരം തുടരുന്നു. നേരത്തെ രാജ‍്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ജന്തർ മന്ദിറിലേക്ക് എത്തിയത്.
സ്ഥലം ഒഴിയണമെന്ന് പൊലീസ് ആവശ‍്യപ്പെട്ടുവെങ്കിലും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും പ്രതിഷേധക്കാരും സമരം തുടരുകയായിരുന്നു. നീറ്റ് പരീക്ഷ എഴുതുന്ന എല്ലാ ഉദ‍്യോഗാർഥികളെയും അഭിജീത് പ്രശംസിക്കുകയും പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആവശ‍്യപ്പെടുകയും ചെയ്തു.