ഭോപ്പാൽ: മധ്യപ്രദേശിലെ ഹാർദ ജില്ലയിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരണം 11 ആയി ഉയർന്നു. 200 ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൽ നിരവധി വീടുകൾ കത്തിനശിച്ചു.
അതേസമയം സ്ഫോടനകാരണം വ്യക്തമല്ല. 2 കി.മീ വരെ സ്ഫോടനത്തിന്‍റെ പ്രകമ്പം കേട്ടു. അപകടത്തിന്‍റെ വിവരങ്ങൾ തേടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് രംഗത്തെത്തിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.