
മഹാരാഷ്ട്ര: മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുശീൽ കുമാർ ഷിൻഡെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുകയാണെന്ന സുപ്രധാന പ്രഖ്യാപനം നടത്തി, 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നേ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം എഴുപതുകളുടെ തുടക്കത്തിൽ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന ഷിൻഡെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്‍റെ മകൾ പ്രണിതി ഷിൻഡെയെ സോലാപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് പിൻഗാമിയാകുമെന്ന് പ്രഖ്യാപിച്ചു.
സോലാപൂർ സിറ്റി സെൻട്രൽ അസംബ്ലി സീറ്റിൽ തുടർച്ചയായി മൂന്ന് തവണ നിയമസഭാംഗമായി പ്രവർത്തിച്ച 42 വയസ്സുള്ള പ്രണിതി ഷിൻഡെയ്ക്കും ശ്രദ്ധേയമായ രാഷ്ട്രീയ പശ്ചാത്തലമുണ്ട്. ദേശീയ തിരഞ്ഞെടുപ്പ് രംഗത്തേക്കുള്ള അവരുടെ പ്രവേശനം ഷിൻഡെ കുടുംബത്തിന്‍റെ രാഷ്ട്രീയ പൈതൃകത്തിൽ ഒരു തലമുറ മാറ്റത്തെ അടയാളപ്പെടുത്തുന്നു, .
2014 ലെ തിരഞ്ഞെടുപ്പിന് ശേഷം മകൾക്ക് വഴിയൊരുക്കാനുള്ള ആഗ്രഹം ഷിൻഡെ ആദ്യം പ്രകടിപ്പിച്ചിരുന്നു, ഇത് തന്‍റെ അവസാന മത്സരമായിരിക്കും എന്ന് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ തിരിച്ചടികൾ നേരിട്ടെങ്കിലും, 2014ലും 2019ലും സോലാപൂർ സീറ്റിൽ മത്സരിച്ച അദ്ദേഹം തന്‍റെ രാഷ്ട്രീയ യാത്ര തുടർന്നു. സോലാപൂർ ലോക്‌സഭാ സീറ്റിൽ നിന്ന് മൂന്ന് തവണ പാർലമെന്‍റ് അംഗമായി സേവനമനുഷ്ഠിച്ച ഷിൻഡെ ഒരു മികച്ച രാഷ്ട്രീയ ജീവിതത്തിന്‍റെ ഉടമയാണ്. 2003 ജനുവരി മുതൽ 2004 നവംബർ വരെ അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി പദവിയും വഹിച്ചു.ആന്ധ്രാപ്രദേശ് ഗവർണറായും അദ്ദേഹം ഇരുന്നിട്ടുണ്ട്. കൂടാതെ, ഷിൻഡെ മൻമോഹൻ സിംഗ് സർക്കാരിൽ രാജ്യത്തെ വൈദ്യുതി മന്ത്രി ആയിരിക്കുകയും പിന്നീട് പി ചിദംബരത്തിന് ശേഷം ആഭ്യന്തര മന്ത്രാലയത്തിന്‍റെ ചുമതല വഹിക്കുകയും ചെയ്തു. 26/11 മുംബൈ ആക്രമണത്തിന് ശേഷം വീണ്ടും ധനമന്ത്രാലയത്തിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു.