

തരുൺ തേജ്പാൽ
പനാജി: പീഡനക്കേസിൽ പ്രതിയായ മുൻ തെഹലൽക്കാ എഡിറ്റർ ഇൻ ചീഫ് തരൂൺ തേജ്പാൽ കീഴടങ്ങി. തിങ്കളാഴ്ച ഗോവയിലെ കോടതിയിലെത്തിയാണ് തരുൺ കീഴടങ്ങിയത്. 2023 ൽ സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന് കേസിൽ ബോംബെ ഹൈക്കോടതി തരുണിനെ 10 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
ഈ ശിക്ഷാവിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കാനായി 4 ആഴ്ച്ചയ്ക്കുള്ളിൽ കീഴങ്ങാൻ കോടതി നിർദേശിച്ചിരുന്നു. പിന്നാലെയാണ് തരുൺ തേജ്പാൽ കോടതിയിലെത്തി കീഴടങ്ങിയത്.
2013 നവംബറിൽ ഗോവയിലെ പ്രമുഖ ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വച്ച് സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് തേജ്പാലിനെതിരായ കേസ്. കേസിൽ 2021 മേയിൽ ഗോവ സെഷൻസ് കോടതി തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി തരുൺ തേജ്പാലിനെ വെറുതെ വിട്ടിരുന്നു.
എന്നാല് ഇതിനെതിരേ ഗോവ സർക്കാരും ഇരയായ പെൺകുട്ടിയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ബോംബെ ഹൈക്കോടതി തരുൺ തേജ്പാലിനെ 10 വർഷത്തേക്ക് ശിക്ഷിച്ചത്. ശിക്ഷാ വിധി അംഗീകരിക്കില്ലെന്നും നീതി കിട്ടും വരെ പോരാട്ടം നടത്തുമെന്നും തരുൺ പ്രതികരിച്ചിരുന്നു.