'ഹമൂൺ' തീവ്ര ചുഴലിക്കാറ്റായി മാറി; വൈകിട്ടോടെ കര തൊടും

അടുത്ത കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ചുഴലിക്കാറ്റ് വീണ്ടും തീവ്രമായേക്കും.
Representative image
Representative image
Updated on

ഭുവനേശ്വർ: വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഹമൂൺ ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. നിലവിൽ ഒഡീശയെ ചുഴലിക്കാറ്റ് ബാധിക്കില്ല. കരയിൽ നിന്നും 200 കിലോമീറ്റർ ദൂരത്തിലൂടെ ചുഴലിക്കാറ്റ് സംസ്ഥാനത്തിന്‍റെ തീരം വിട്ടു. അടുത്ത കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ചുഴലിക്കാറ്റ് വീണ്ടും തീവ്രമായേക്കും.

നിലവിൽ ബംഗാൾ ഉൾക്കടലിലൂടെ മണിക്കൂറിൽ 21 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് സഞ്ചരിക്കുന്നത്. വടക്കു കിഴക്കൻ ദിശയിലൂടെ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ബംഗ്ലാദേശിലെ ഖേപുപാറ, ചിറ്റഗോങ് മേഖലകളിലായി ചൊവ്വാഴ്ച വൈകിട്ടോടെ കര തൊടുമെന്നാണ് പ്രതീക്ഷ. കര തൊടുമ്പോൾ മണിക്കൂറിൽ 75 കിലോമീറ്റർ മുതൽ 85 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും കാറ്റ സഞ്ചരിക്കുക.

ഹമൂൺ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഒഡീശ, പശ്ചിമബംഗാൾ, മണിപ്പൂർ, ത്രിപുര, മിസോറം, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ജാഗ്രത പ്രഖ്യാപിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com