അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; ഇഡിയുടെ അറസ്റ്റ് ഹൈക്കോടതി ശരി വച്ചു

കെജ്‌രിവാൾ അഴിമതി നടത്തിയെന്നാണ് ഇഡി വാദമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഗൂഢാലോചനയ്ക്ക് തെളിവുകളുണ്ടെന്നും വ്യക്തമാക്കി
 അരവിന്ദ് കെജ്‌രിവാൾ
അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജി തള്ളിയ കോടതി . അറസ്റ്റ് നിയമപരമായാണെന്നും വ്യക്തമാക്കി. കെജ്‌രിവാൾ അഴിമതി നടത്തിയെന്നാണ് ഇഡി വാദമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഗൂഢാലോചനയ്ക്ക് തെളിവുകളുണ്ടെന്നും വ്യക്തമാക്കി. വിചാരണ സമയത്ത് സാക്ഷി മൊഴികളെ ചോദ്യം ചെയ്യാം. ഇപ്പോൾ അതിൽ ഇടപെടാൻ ഹൈക്കോടതി ഉദേശിക്കുന്നില്ല. ആർക്കെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദം നൽകുന്നതോ, ഇലക്‌റ്ററൽ ബോണ്ട് നൽകുന്നതോ കോടതിയുടെ വിഷയമല്ല.

മുഖ്യമന്ത്രിയെന്ന പ്രത്യേക പരിഗണന നൽകാനാവില്ലെന്നും അറസ്റ്റ് സമയം തീരുമാനിക്കേണ്ടത് അന്വേഷണ ഏജൻസിയാണെന്നും പറഞ്ഞ കോടതി ജഡ്ജിമാർ രാഷ്ട്രീയ പരമായല്ല തീരുമാനമെടുക്കുന്നതെന്നും വ്യക്തമാക്കി.

നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കെജ്‌രിവാൾ. ഇഡി അറസ്റ്റ് ചെയ്തതിനെയും റിമാൻഡിൽ വച്ചിരിക്കുന്നതിനെയും ചോദ്യം ചെയ്തു കൊണ്ടായിരുന്നു ഹർജി.കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാന് വേണ്ടത്ര തെളിവുകൾ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ കൈവശമുള്ളതായി ജസ്റ്റിസ് സ്വർണ കാന്ത ശർമ വ്യക്തമാക്കി. 25 മിനിറ്റ് കൊണ്ടാണ് ജസ്റ്റിസ് വിധി വായിച്ചത്. കുറച്ചു ഭാഗങ്ങൾ ഹിന്ദിയിൽ വിശദമാക്കുകയും ചെയ്തു. കെജ്‌രിവാളിന്‍റെ ജാമ്യഹർജിയല്ല ഇപ്പോൾ പരിഗണിച്ചിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തെ തടയുന്നതിനായാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ആം ആദ്മി പാർട്ടിയും കെജ്‌രിവാളും ആരോപിച്ചിരുന്നു. എന്നാൽ കോടതിക്കു മുൻപിലുള്ളത് കേന്ദ്ര സർക്കാരും കെജ്‌രിവാളും തമ്മിലുള്ള കേസല്ലെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റും തമ്മിലുള്ള കേസാണെന്നും കോടതി വ്യക്തമാക്കി. മാർച്ച് 21നാണ് ഇഡി കെജ്‌രിവാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com