സത്യപ്രതിജ്ഞ ചെയ്തത് 25 ദിവസം മുൻപ്; പൊട്ടിക്കരഞ്ഞുകൊണ്ട് രാജി പ്രഖ്യാപിച്ച് കർണാടക മന്ത്രി

ആഴിമതി ആരോപണങ്ങളെ തുടർന്ന് പ്രതിപക്ഷ പ്രതിഷേധം ശക്തമാ‍യതോടെയാണ് രാജി
karnataka minister resigned

ബി. നാഗേന്ദ്ര

Updated on

ബെംഗളൂരു: കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു. ഡി.കെ. ശിവകുമാർ മന്ത്രിസഭയിലെ പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രിയായിരുന്നു. ആഴിമതി ആരോപണങ്ങളെ തുടർന്ന് പ്രതിപക്ഷ പ്രതിഷേധം ശക്തമാ‍യതോടെയാണ് രാജി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് നാഗേന്ദ്ര രാജി പ്രഖ്യാപിച്ചത്.

'ഞാൻ സ്വമേധയാ മന്ത്രിസ്ഥാനം രാജിവെക്കുന്നു,' എന്നാണ് വികാരാധീനനായി നാഗേന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ദളിതനായതുകൊണ്ടാണ് തന്നെ ലക്ഷ്യമിടുന്നത് എന്നും നാഗേന്ദ്ര ആരോപിച്ചു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 25 ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ രാജി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നാഗേന്ദ്ര രാജി പ്രഖ്യാപിച്ചത്.

89 കോടി രൂപയുടെ കർണാടക മഹർഷി വാൽമീകി ഷെഡ്യൂൾഡ് ട്രൈബ്‌സ് ഡെവലപ്മെന്റ് കോർപ്പറേഷൻ അഴിമതിയിൽ നാഗേന്ദ്രയ്ക്ക് പങ്കുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതേവിഷയത്തിൽ അദ്ദേഹം രണ്ട് വർഷം മുമ്പും ഇദ്ദേഹം രാജിവെച്ചിരുന്നു. ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായ ശേഷം നാഗേന്ദ്ര മന്ത്രിസഭയിൽ തിരിച്ചെത്തിയതിനെതിരെ പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും പ്രതിഷേധിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com