ഇന്ത്യയിലേറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി വീണ്ടും കേരളം

രണ്ടാം പിണറായി സർക്കാരെടുത്ത ഒന്നാമത്തെ തീരുമാനം അതിദാരിദ്ര്യം തുടച്ചുനീക്കുക എന്നതായിരുന്നു
kerala in India Map
kerala in India Map

തിരുവനന്തപുരം: ഇന്ത്യയിലേറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി വീണ്ടും കേരളം . ജനസംഖ്യയിൽ അര ശതമാനത്തിനും താഴെ, 0.48ശതമാനം മാത്രമാണ് കേരളത്തിലെ ദരിദ്രർ.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് 0.71ശതമാനം ആയിരുന്നത് 0.55ശതമാനം ആയി കുറഞ്ഞിരുന്നു, 2022-23ൽ വീണ്ടും കുറഞ്ഞ് 0.48ശതമാനത്തിലെത്തി എന്നാണ് നീതി ആയോഗിന്‍റെ കണക്ക് .

കഴിഞ്ഞ നവംബർ 1ന് കേരളീയത്തിന്‍റെ ഉദ്ഘാടന വേദിയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിൽ കണ്ടെത്തിയ 64,006 ദരിദ്ര കുടുംബങ്ങളിൽ 30,658 പേരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞതിന്‍റെ സ്റ്റാറ്റസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. കേരളം കൈവരിച്ച ആ നേട്ടത്തിനാണ് ഇപ്പോൾ നീതി ആയോഗിന്‍റെ ദേശീയമായ അംഗീകാരം ലഭിച്ചത്.

രണ്ടാം പിണറായി സർക്കാരെടുത്ത ഒന്നാമത്തെ തീരുമാനം അതിദാരിദ്ര്യം തുടച്ചുനീക്കുക എന്നതായിരുന്നു. ആ ലക്ഷ്യം 2025 നവംബർ ഒന്നിന് കൈവരിക്കണം എന്നാണ് സർക്കാർ നിശ്ചയിച്ചത്.അതേസമയം ഉത്തർപ്രദേശിലെ ദരിദ്രരുടെ ശതമാനം 17.4 ശതമാനമാണ്.

Trending

No stories found.

Latest News

No stories found.