

പനജി: കേരളം സമ്പൂർണ സാക്ഷരത കൈവരിച്ചെന്ന വാദം ശരിയല്ലെന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കേരളം 100 ശതമാനം സാക്ഷരത കൈവരിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും പ്രായോഗികമായി അതു യാഥാർഥ്യമല്ല. യഥാർഥത്തിലുള്ള നൂറ് ശതമാനം സാക്ഷരത കൈവരിക്കാൻ ഗോവ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
'സ്വയംപൂർണ ഗോവ' എന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു അദേഹം. 2025 ഡിസംബറോടെ 100 ശതമാനം സാക്ഷരത കൈവരിക്കാനാണ് ഗോവ ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാ വിഭാഗങ്ങളും സംഘടനകളും പഞ്ചായത്തുകളും സഹകരിക്കണമെന്നും മുഖ്യമന്ത്രി.