
ന്യൂഡൽഹി: സംഭൽ വിഷയത്തേക്കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തിനു പിന്നാലെ ലോക്സഭ താത്ക്കാലികമായി നിർത്തിവച്ചു. അദാനി ഗ്രൂപ്പിനെതിരേ യുഎസിൽ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപഷം മുദ്രാവാക്യം ഉയർത്തി. ഇതോടെ സഭ സംഘർഷഭരിതമായി.
അദാനി കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷമായ വിമർശനം ഉന്നയിച്ചു. മോദിക്ക് അദാനിക്കെതിരേ അന്വേഷണം പ്രഖ്യാപിക്കാനാവില്ല, കാരണം അത് മോദിയെക്കുറിച്ച് അന്വേഷിക്കുന്നതു പോലെയാവും. അവർ ഒന്നാണ് എന്നായിരുന്നു രാഹുലിന്‍റെ വിമർശനം.