
ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരേ മത്സരിക്കുന്നതിൽ 39 നേതാക്കളെ പ്രാഥമിക അംഗത്വത്തിൽ നിന്നും 6 വർഷത്തേക്ക് പുറത്താക്കി കോൺഗ്രസ്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കമൽനാഥിന്‍റെ നിർദേശപ്രകാരമാണ് നടപടിയെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് സിങ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പുറത്താക്കപ്പെട്ട ഈ നേതാക്കൾ സ്വതന്ത്ര സ്ഥാനാർത്ഥികളായോ ബഹുജൻ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി എന്നീ പാർട്ടികളുടെ കീഴിലാവും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 17ന് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പു നടക്കുന്നത്. ഡിസംബർ 3നാണ് വോട്ടെണ്ണൽ.