ന്യൂഡൽഹി: തണ്ണീർ എന്ന കാട്ടാന ചരിഞ്ഞ സംഭവത്തിൽ കേരളത്തെ അതി രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് മനേക ഗാന്ധി. കേരള വനംവകുപ്പ് രണ്ടാഴ്ചക്കിടയിൽ രണ്ട് ആനയെ വീതം കൊല്ലുന്നുവെന്നും അവർ ആരോപിച്ചു.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ ജയ്പ്രസാദും എച്ച്.ഒ.ഡി ഗംഗ സിങ്ങിനെതുിരെയും രൂക്ഷ വിമർശനമാണ് മനേക ഉയർത്തിയത്. നേരത്തെ കരടിയെയും പുലിയെയും സമാനമായി കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർക്കു കൃത്യമായ പരിശീലനം നൽകുന്നില്ലെന്നും അവർ ആരോപിച്ചു.