

രാജ്യസഭ ഉച്ചയ്ക്ക് 12 വരെ നിർത്തിവച്ചു
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രക്ഷുബ്ദമായി പാർലമെന്‍റ്. ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സമരം നടത്തുന്ന വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ചൊവ്വാഴ്ച ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 വരെ നിർത്തിവച്ചു.
പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിച്ചതിനു പിന്നാലെ തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യസഭ നിർത്തിവയ്ക്കുന്നത്. വർഷകാല സമ്മേളനത്തിന്‍റെ ആദ്യദിവസമായ തിങ്കളാഴ്ച സമാന വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം ഉയർന്നതോടെ രാജ്യസഭ മണിക്കൂറുകളോളം നിർത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാംദിവസമായ ചൊവ്വാഴ്ച സമാന പ്രതിസന്ധി ഉണ്ടായത്.