
കാഠ്മണ്ഡു: നേപ്പാൾ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി. നൂറിലേറെ പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. 6.4 തീവ്രതയുള്ള ശക്തമായ പ്രകമ്പനമാണ് ഉണ്ടായത്. രണ്ട് തവണയായി 40 സെക്കൻഡുകൾ നീണ്ടു നിന്ന ഭൂചലനമായിരുന്നു ഇവിടുണ്ടായത്. അപകടത്തിൽ നിരവധി വീടുകൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ഭൂകമ്പത്തിന്‍റെ പ്രകമ്പനം ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമെത്തി. റിക്റ്റര്‍ സ്‌കെയ്ലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്കോടുന്ന സാഹചര്യമുണ്ടായി. അതേ സമയം ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.