ന്യൂഡൽഹി: ലോക്സഭയിൽ വീണ്ടും പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെൻഡു ചെയ്തു. കേരളത്തിൽ നിന്നുള്ള 3 എംപിമാരടക്കം 50 എംപിമാർക്കെതിരെയാണണ് ഇന്ന് നടപടി. കേരളത്തിൽ നിന്നുള്ള കെ. സുധാകരൻ, ശശി തരൂർ, അടൂർ പ്രകാശ് എന്നിവർക്കെതിരെയാണ് നടപടി. ഇതോടെ ലോക്സഭയിൽ നിന്നും സസ്പെൻഡു ചെയ്ത എംപിമാരുടെ എണ്ണം 141 ആയി.
ഇരുസഭകളിലുമായി 78 അംഗങ്ങളെയാണ് ഒറ്റദിവസം സസ്പെന്‍ഡ് ചെയ്തത്.ഇവരിൽ കേരളത്തിൽനിന്നുള്ള 14 എം.പി.മാരും ഉൾപ്പെട്ടിരുന്നു. സമീപകാല ചരിത്രത്തില്‍ ഇത്രയധികം അംഗങ്ങളെ ഒറ്റദിവസം സസ്പെന്‍ഡ് ചെയ്യുന്നത് ആദ്യമായിട്ടാണ്. ഇന്ദിരാഗാന്ധിയുടെ വധമന്വേഷിച്ച ജസ്റ്റിസ് താക്കർ കമ്മിഷന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി പ്രതിഷേധിച്ച 63 അംഗങ്ങളെ 1989 മാര്‍ച്ച് 15-ന് പാര്‍ലമെന്റില്‍ ഒറ്റദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.