ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം പിഎഫ് പലിശ നിരക്ക് 8.25 ശതമാനമായി ഉയർത്തി. മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷം 8.15 ശതമാനമായിരുന്നു പലിശ നിരക്ക്.
രാജ്യം പൊതുതെരഞ്ഞെടുപ്പിനു തയാറെടുക്കുമ്പോഴാണ് എട്ടു കോടിയോളം ഗുണഭോക്താക്കൾക്ക് ഗുണകരമാകുന്ന തീരുമാനം.
2022 സാമ്പത്തിക വർഷത്തിൽ 8.10 ശതമാനമായിരുന്നു പലിശ നിരക്ക്. 2015-16ലെ 8.8 ശതമാനമാണു പിഎഫ് നിക്ഷേപത്തിന് ലഭിച്ച ഏറ്റവും ഉയർന്ന പലിശ. പിന്നീട് പടിപടിയായി പലിശ കുറച്ചു.